Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Sunday, November 11, 2012

ബിക്കന്തര്‍ സിങ്ങും പോത്തിറച്ചിയും പിന്നെ ഞാനും..


കഴിഞ്ഞ ആഴ്ച ജെര്‍മനിയിലെ ബെര്‍ലിനില്‍ ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ കെട്ടും ഭാണ്ടവും ആയി പുറപ്പെടുമ്പോള്‍ വിചാരിച്ചിരുന്നില്ല , ഈ ജര്‍മ്മന്‍ ലാംഗ്വേജ് ഇത്ര എടങ്ങേറ് ആണെന്ന്. ആംഗലേയഭാഷയിലെ ഒരു വാക്ക് പോലും അറിയാത്ത ആളുകള്‍ ധാരാളം ഉള്ള അവിടെ നിന്ന് ജലദോഷത്തിനു മരുന്ന് വാങ്ങാന്‍ നടന്നു നടന്നു ജലദോഷത്തിനു പോലും ബോറടിച്ചു അതെന്നെയും വിട്ടു പോയി.. അതിലും തമാശ ഞാന്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഒരു പ്ളഗ്  കണ്‍വെര്‍ട്ടര്‍ വാങ്ങാന്‍ പോയതാണ്.. പല കടകളിലും കയറി ഇറങ്ങിയെങ്കിലും നോ രക്ഷ. അവസാനം ഇംഗ്ലീഷ് കുച്ച് കുച്ച് മാലും എന്ന് ജര്‍മ്മന്‍ ഭാഷയില്‍ പറഞ്ഞ ഒരു കടക്കാരിയോടു കണ്‍വെര്‍ട്ടര്‍ വേണം എന്ന് പറഞ്ഞപ്പോള്‍ 5 മിനിറ്റ് എന്ന് പറഞ്ഞു അകത്തു പോയി.. ഇപ്പൊ കിട്ടും എന്നാ ആശ്വാസത്തോടെ നിന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട് ആ മഹതി കൊണ്ട് വന്നത് എന്താണെന്നോ? വാട്ടര്‍ ... അതെ നമ്മുടെ സ്വന്തം "വെള്ളം". 

അങ്ങനെ ജെര്‍മനിയിലെ കാഴ്ചകള്‍ കണ്ടു അന്തം വിട്ടു നടന്ന എനിക്ക് ഒരു നല്ല കമ്പനിയും കിട്ടി. എന്റെ റൂം മേറ്റ്‌ ഒരു ബിക്കന്തര്‍ സിംഗ്. ആള്‍ മഹാ പാവം (ഉറങ്ങുമ്പോള്‍ ). പിന്നെ മഹാ പൊങ്ങച്ചവും ..(എന്ത്? ഹേ..എന്റെ അത്ര വരുമോ?) പിന്നെ എന്താ ഭയങ്കര ധ്യെര്യം.. സൈക്കിളില്‍ പൊയ്ക്കൊണ്ടിരുന്ന മദാമ്മയെ നോക്കിയതിനു ചെവി പൊട്ടുന്ന പോലത്തെ തെറി ഒറ്റയ്ക്ക് നിന്നല്ലേ കേട്ടത്. ഞങ്ങളൊക്കെ പലവഴിക്കൊടിയത് മുന്നില്‍ നിന്ന അവന്‍ അറിഞ്ഞില്ല. 

അങ്ങനെ ഇരിക്കെ ഞങ്ങള്‍ എല്ലാരും ചേര്‍ന്ന് ഒരു ഡിന്നര്‍നു വേണ്ടി പുറത്തു പോയി. friedrichshagn ഇല്‍  ഉള്ള ഒരു ഇന്ത്യന്‍ ഹോട്ടലില്‍ ആണ് കയറിയത്. അങ്ങനെ സൊറ പറഞ്ഞിരിക്കുന്നതിനിടയില്‍ നമ്മുടെ ബിക്കന്തര്‍ സിംഗ് എന്നോട് ചോദിച്ചു നീ ബീഫ് കഴിക്കുമോ എന്ന്. നമ്മള്‍ മല്ലുസ് കഴിക്കതതായി എന്താ ഉള്ളത്. കഴിക്കും എന്ന് ഞാനും പറഞ്ഞു. അത് കേട്ട ഉടനെ അവന്‍ ഞാന്‍ ആരെയോ കൊന്നിട്ട് വന്ന മാതിരി തലയില്‍ കൈ വച്ച് കൊണ്ട് ചോദിച്ചു . നീ ഹിന്ദു ആണോ? എന്നിട്ട് ബീഫ് കഴിക്കുമോ? അയ്യോ.ആവൂ എന്ന് പറഞ്ഞു ആകെ അലങ്കോലമാക്കി. ഞാനും വല്ലാതായി ..പാവം എന്റെ റൂം മേറ്റ്‌ ആണ്. ഇനി അവന്‍ എന്തൊക്കെ പുകിലുണ്ടാക്കുമോ ആവോ. 

പശുവിനെ തിന്നാന്‍ പാടില്ലത്രേ.. അപ്പൊ അദ്ദാണ് !. കേരളത്തില്‍ ബീഫ് എന്ന് പറഞ്ഞാല്‍ പശു അല്ല, പോത്താണ് , എന്ന് ആ പോത്തിനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ കുറെ കഷ്ടപ്പെട്ട്. പിന്നെ അവന്റെ വക ഉപദേശവും ...മൈ മൈ ..അല്ല.. മത്തങ്ങതലയാ .. ആവന്റെ ഒരു ഉപദേശം. പിന്നെ എന്തായാലും കുറച്ചു കാലത്തേക്ക് ബീഫ് എന്നാ ഒരു വാക്ക് പോലും ഞാന്‍ പറയില്ല എന്ന് ഞാന്‍ തീരുമാനിച്ചു. പേടിച്ചിട്ടല്ല, എന്നാലും ഒരു  ധ്യെര്യക്കുറവ്. 

അങ്ങനെ രണ്ടു ദിവസത്തിന് ശേഷം ഞങ്ങളുടെ മീറ്റിംഗ് ദിവസം വന്നെത്തി. ഫ്രീ ലഞ്ച് ആണ് ഏക അട്ട്രാക്ഷന്‍ ,... രാവിലെ ഉള്ള ബോറിംഗ് ക്ളാസ് കള്‍ എങ്ങനെയോ സഹിച്ചു ലഞ്ച് വെട്ടി വിഴുങ്ങാന്‍ വേണ്ടി ചെന്നപ്പോഴല്ലേ എന്റെ ചങ്ക് കലക്കുന്ന മെനു ഞാന്‍ കണ്ടത് . നോണ്‍ വെജ് ആകെ ബീഫ് ഉലതിയതും ബീഫ് കറിയും.. ഉലത്തി ! 

അങ്ങനെ ഞാന്‍ വിഷണ്ണ  മൂകനായി പാസ്തയും പുഴുങ്ങിയ ഉരുളക്കിഴങ്ങും ചവച്ചു ഇരികുമ്പോള്‍ നമ്മുടെ ബിക്കന്തര്‍ സിംഗ് അതാ വരുന്നു ഒരു പ്ളൈററ് നിറച്ചും ബീഫ് കറിയും ആയി. ഞാന്‍ ഒരു പാവം അല്ലെ . അവന്‍ ആദ്യ രണ്ടു സ്പൂണ്‍ കഴിക്കുന്നതും നോക്കി ഞാന്‍ ആസ്വദിച്ചിരുന്നു, ഇപ്പൊ ശെരിയാക്കി തരാം എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട്. മോനെ പണി തരാം. 

ഒരു മിനിറ്റ് കഴിഞ്ഞു കാണും, അവന്‍ ആസ്വദിച്ചു വെട്ടി വിഴുങ്ങുകയാണ്. ഉടനെ അവനെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു , "എടാ ഇത് ബീഫ് ആണ്. " മുഖത്ത് പരമാവധി അമ്പരപ്പോടെ , നവരസങ്ങള്‍ ഒന്നും ആയില്ലന്കിലും രണ്ടോ മൂന്നോ രസങ്ങള്‍ പ്രയോഗിച്ചപ്പോള്‍ സംഗതി ക്ളീന്‍ . 
ആകെ കണ്‍ഫ്യൂഷന്‍ ആയ അവന്‍ അടുത്തിരിക്കുന്ന രണ്ടു മൂന്നു പേരോട് ചോദിച്ചു, ഇത് ബീഫ് തന്നെ ആണോ എന്ന്. അതെ എന്ന് ഉത്തരം  ! മറ്റു പലതും പ്രതീക്ഷിച്ചു എഴാം സ്വര്‍ഗതിലിരുന്ന എന്നെ നോക്കി അവന്‍ പറഞ്ഞത് എന്താണെന്നു കേട്ടാല്‍ നിങ്ങള്‍  എന്നോട് ചോദിക്കും, പിന്നെ എന്താ അവനെ കൊല്ലാതെ വന്നത് എന്ന്. ഞാന്‍ ആയതു കൊണ്ട് ഒന്നും ചെയ്തില്ല, 

എന്താണെന്നല്ലേ? അവന്‍ പറയുകയാണ്. "എന്തായാലും ജര്‍മ്മന്‍ പശു അല്ലെ, ഇന്ത്യന്‍ പശു അല്ലല്ലോ. ഹിന്ദുക്കള്‍ ഇന്ത്യന്‍ പശുവിനെ തിന്നരുതു എന്നാണ് അവന്‍ പറഞ്ഞതത്രേ!""" അതും പറഞ്ഞു പുള്ളി കൂള്‍ ആയി ആ ബീഫ് മുഴവന്‍ തിന്നു തീര്‍ത്തു. ഇനി പറയൂ ആരാ ശശി! 





Monday, March 21, 2011

വെളിച്ചെണ്ണ +വെള്ളം = വെള്ള്ള്ളിച്ചെണ്ണ


അനുഭവങ്ങള്‍ ...അത് എല്ലായ്പോഴും ഓര്‍ക്കാന്‍ രസമുള്ളവ ആയിരിക്കണം എന്നില്ല , പ്രത്യേകിച്ചുംഅത് അബദ്ധങ്ങള്‍ ആണെങ്കില്‍ . പക്ഷെ ചില അബദ്ധങ്ങള്‍ ഓര്‍ത്താല്‍ ചിരിവരും..അത് സമയത്ത് നമ്മളെ ഒരുപാട് വെള്ളം കുടിപ്പിച്ചു എങ്കിലും. ഞാനും അങ്ങനെ ഒരു അനുഭവം ഇവിടെപങ്കുവെക്കട്ടെ ..

ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. വീട്ടില്‍ കടയില്‍ പോക്കും പാല് വാങ്ങലും എല്ലാം ഞാന്‍തന്നെയാണ് ചെയ്തിരുന്നത്. ഓരോ പ്രാവശ്യം കടക്കു പോകുമ്പോഴും കടക്കാരന്‍ ജോര്‍ജേട്ടന്‍ ഓരോമിട്ടായി ബോണസ് ആയി തരും എന്നതിനാല്‍ വീട്ടില്‍ നിന്ന് തരുന്ന തുകയുടെ ബാക്കി കൃത്യമായിതിരിചെല്‍പ്പിച്ചിരുന്നു. ( ആവശ്യങ്ങള്‍ വെറും ഒരു മിഠായിയില്‍ ഒതുങ്ങാത്ത കാലം വരെ ). അങ്ങനെഒരു നാള്‍ ഞാന്‍ കടക്കു പോയി വരുന്ന വഴിക്ക് ഞങ്ങളുടെ നാട്ടിലെ ലൂയിസ് ചേട്ടന്‍ സൈക്കിള്‍ ചവിട്ടിവരുന്നത് കണ്ടത്. ലൂയിസ് ആരെന്നല്ലേ ? പറയാം ..തിരക്ക് കൂട്ടല്ലേ, ആദ്യം ഇത് കേള്‍ക്കു.. അപ്പൊഎവിടാ നമ്മള്‍....സൈക്കിള്‍..അതെ, എനിക്കപ്പോള്‍ സൈക്കിളില്‍ കയറണം എന്നൊരാഗ്രഹംആഗ്രഹം എന്ന് പറഞ്ഞാല്‍ കലശലായ ആഗ്രഹം ..ആള്‍ എവിടെക്കോ ധ്രിതിപിടിച്ചുപോകുകയാണ് ..ഇപ്പൊ എന്റെ ആഗ്രഹം പറഞ്ഞാല്‍ ആള്‍ ചൂടാവും.. പിന്നെ എന്റെ കണ്ട്രോള്പോകും, പൊട്ടനാണ്‌ ചട്ടനാണ് എന്നൊന്നും ഞാന്‍ നോക്കില്ല, നല്ല അടി കൊള്ളും ഞാന്‍ ! നല്ലഅന്തസ്സായിട്ടു തന്നെ!! ഹല്ലാ പിന്നെ,. പിന്നെ എന്താ ഒരു വഴി? ആലോചിച്ചു തലപുകച്ചപ്പോള്‍തലയില്‍ നിന്നും ഒരു മുട്ടന്‍ ഐഡിയ പുറത്തു ചാടി.
അങ്ങനെ ഞാന്‍ ചാടി സൈക്കിളിനു മുന്‍പില്‍ നിന്ന് കൊണ്ട് അലറി ."ചേട്ടാ ..അച്ഛമ്മ വിളിക്കുന്നുണ്ട്ഉടനെ കാണണംത്രെ"
"എന്തിനാടാ" ലൂയിസ് മുരണ്ടു ..

" വീട്ടില്‍ കോഴി ഉണ്ട് ...ഇന്ന് സ്പെഷ്യല്‍ ആണ് " വീട്ടില്‍ കോഴിക്കറി വെക്കുമ്പോള്‍ ഒരു പാത്രം നിറച്ചുലൂയിസിന് കൊടുക്കാറുണ്ട് . വീട്ടിലെയും പറമ്പിലെയും അല്ലറ ചില്ലറ പണികള്‍ എല്ലാം ചെയ്യുന്നത്ലൂയിസ് ആണ്,
"ആണോടാ.. എന്ന നീ കേറ്..വേഗം പോകാം " അങ്ങനെ കോഴിക്കറി തിന്നാനുള്ള ആഗ്രഹം നടക്കുംഎന്ന പ്രതീക്ഷയില്‍ ലൂയിസും, ആഗ്രഹം നിറവേറിയതിന്റെ സന്തോഷത്തില്‍ ഞാനും സൈക്കിളില്‍കയറി...കുറച്ചു ദൂരം പോയില്ല, അപ്പോഴേക്കും അത് സംഭവിച്ചു ! എന്താണെന്നല്ലേ ?
ലൂയിസ് പൈസ കൊടുക്കാനുണ്ടായിരുന്ന തോമ ചേട്ടന്‍ വഴി വന്നു. വന്നെന്നു മാത്രമല്ല "എടാകള്ളന്‍ ലൂയിസേ " എന്ന് ഉറക്കെ അലറി ! ഇത് കെട്ട ഉടന്‍ സൈക്കിളില്‍ നിന്നും എന്തോ വീഴുന്നത്കണ്ടു .. തോമചേട്ടനോടുള്ള ദേഷ്യത്തില്‍ ലൂയിസ് എന്തോ എറിഞ്ഞത് ആണെന്നാ ഞാന്‍ കരുതിയത്‌പക്ഷെ സൈക്കിളും ഞാനും അടുത്തുള്ള തെങ്ങിന്‍ കുഴിയില്‍ വീണപ്പോള്‍ ആണ് സൈക്കിളില്‍ നിന്ന്വീണത്‌ ലൂയിസ് ആണെന്ന് മനസിലായത്.! തോമ ചേട്ടനെ കണ്ട ഉടന്‍ പേടിച്ചു ചാടിയതാണ്ത്രെ..

എന്തായാലും എനിക്ക് കോളടിച്ചു..സൈക്കിളില്‍ കയറാന്‍ ആഗ്രഹം തോന്നിയ ഞാന്‍ വീട്ടിലെത്തിയത്അയല്‍പക്കത്തെ രാധപ്പന്റെ കാറില്‍..കൈയിലെയും കാലിലെയും പെയിന്റ് പോയിട്ടാണ് എന്നവ്യത്യാസം മാത്രം!
എന്തായാലും വീട്ടിലെത്തിയ ഉടനെ അമ്മയുടെ വക ഉഗ്രന്‍ ചീത്ത കിട്ടി, വീട്ടിനകത്ത് കയറിഇരുന്നപ്പോഴാണ് ഞാന്‍ ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലാക്കിയത്‌ . ഞാന്‍ വാങ്ങിയ വെളിച്ചെണ്ണകുപ്പിയിലെ പാതി വെളിച്ചെണ്ണയും തെങ്ങിന് വളമായിരിക്കുന്നു!! അരക്കിലോ വെളിച്ചെണ്ണക്ക് പകരംകാല്‍ കിലോ ആയി നില്‍ക്കുന്നതും അമ്മ വന്നു നല്ല വടികൊണ്ട് "ചടോ പടോ" എന്ന് സമ്മാനംനല്‍കുന്നതും ഞാന്‍ വിജയശ്രീ ലാളിതനായി നിന്ന് കരയുന്നതും ഒക്കെ ഇമാജിന്‍ ചെയ്തപ്പോള്‍ വീണ്ടുംഎന്റെ ബുദ്ധി പ്രയോഗിക്കാന്‍ ഞാന്‍ നിര്‍ബന്ധിതന്‍ ആയി.

വേഗം പാതി നിറഞ്ഞിരിക്കുന്ന വെളിച്ചെണ്ണ പാത്രവും എടുത്തു കൊണ്ട് ഞാന്‍ ഓടി .. ഓട്ടംഅവസാനിച്ചത്‌ വീട്ടിന്റെ പിന്നിലുള്ള പൈപ്പിന്റെ അടുത്താ ! ആദ്യം ഇച്ചിരി വെള്ളം ഒഴിച്ച് നോക്കി. നന്നായി ഒന്ന് കുലുക്കി ! കൊള്ളാം.. വല്ല്യ വ്യത്യാസം ഇല്ല ..യുറേക്ക (യുറീക്ക അല്ല) ..ഞാന്‍ ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നു . ആപ്പിള്‍ തലയില്‍ വീണ ന്യൂട്ടന്‍ കണ്ടു പിടിച്ച പോലെ ഒന്നും ഞാനുംകണ്ടെത്തിയിരിക്കുന്നു! സൈക്കിളില്‍ നിന്ന് വീണപ്പോള്‍ ! എന്റെ ബുദ്ധിയില്‍ അഭിമാനം തോന്നി, ഇനിവെളിച്ചെണ്ണ വാങ്ങുമ്പോള്‍ പാതി പൈസക്ക് വാങ്ങ്യ മതി , ബാക്കി തോട്ടില്‍ നിന്ന് നിറക്കാം!
... . ..
"വെളിച്ചെണ്ണ +വെള്ളം = വെള്ള്ള്ളിച്ചെണ്ണ"

പുതിയ ഒരു സമവാക്യവും ഞാന്‍ ഉണ്ടാക്കി . കിടക്കട്ടെ സയന്‍സ് നു എന്റെ വഹ ഒരു സംഭാവന .

അന്നുച്ചക്കു കടുക് വറുക്കാന്‍ വേണ്ടി അമ്മ ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചപ്പോള്‍ "ടപ്പ ഠപ്പേ'' എന്ന്പൊട്ടുന്നു. ഇനി കടുക് വെളിച്ചെണ്ണയില്‍ " ഇന്‍ബില്‍റ്റ്" ആണോ എന്നറിയാന്‍ വെളിച്ചെണ്ണകൈയിലെടുത്തപ്പോള്‍ അല്ലെ അമ്മയുടെ ചങ്ക് പൊളിച്ച അല്ല എന്റെ പുറം പൊളിച്ച സത്യം അമ്മമനസ്സിലാക്കിയത്‌. പിന്നെ പുറം പൊളിഞ്ഞത് എങ്ങനെയാണെന്ന് ഞാന്‍ പറയണ്ടല്ലോ!

കുറച്ചു കഴിഞ്ഞ ഉടനെ ചിക്കന്‍ കറി തിന്നാന്‍ ലൂയിസ് വീട്ടുമുറ്റത്ത്‌ ഹാജെര്‍. കോഴി ഉണ്ടെന്നല്ലേഅല്ലാതെ കോഴികറി ഉണ്ടെന്നല്ലല്ലോ ഞാന്‍ പറഞ്ഞത് , കോഴി ഞാന്‍ വളര്ത്തുന്നതാ എന്നഎന്റെ വിശദീകരണം കേട്ടു ലൂയിസ് അന്ന് എന്നെ കൊല്ലാതിരുന്നത് കൊണ്ട് ഇന്ന് ഇത് എഴുതാന്‍പറ്റി!!!

Friday, July 16, 2010

സാവോ പൌള ടു ജോഹന്നെസ് ബെര്‍ഗ് (മറക്കാനാവാത്ത ഒരനുഭവം)

2009 ജനുവരിയില്‍ എനിക്കൊരു മൂന്നു മാസത്ത്ത് വിദേശ യാത്ര ഉണ്ടായിരുന്നു, എന്ന് വച്ചാല്‍ രണ്ടുമൂന്നു രാജ്യങ്ങള്‍, പിന്നെ നോക്കെത്താ ദൂരത്തോളം പറന്നു കിടക്കുന്ന കടലില്‍ (കപ്പലില്‍) ഒരു മൂന്നുമാസം. കേപ് ടൌണില്‍ നിന്നാരംഭിച്ചു ചിലി വരെ ആയിരുന്നു മൂന്നു മാസത്തെ യാത്ര. polarstern എന്ന ജര്‍മന്‍ പ്പലില്‍. പിന്നെ വിമാനത്തില്‍ ചിലിയിലെ punta arenas , അവിടെ നിന്നുംസാന്റിയാഗോ, പിന്നെ സാവോ പൌള. അവിടെ നിന്നും ജോഹന്നെസ് ബെര്‍ഗ്, സൌത്ത് ആഫ്രിക്കന്‍എയര്‍ ലൈന്‍സില്‍. ഞാന്‍ പറഞ്ഞു വരുന്നത് സാവോ പൌലയില്‍ നിന്നും ജോഹന്നെസ്ബെര്‍ഗിലെക്കുള്ള യാത്രക്കിടയിലെ നിക്ക് മറക്കാനാവാത്ത ഒരു അനുഭവത്തെ റ്റിയാണ്.



ചിലിയില്‍
പാവം ഞാന്‍
കേപ് ടൌണിലെ ടേബിള്‍ മൌന്റൈനില്‍ നിന്നെടുത്ത ഫോട്ടോ

സാവോപൌളോയില്‍ രാത്രി എത്തിയ ഞങ്ങളുടെ ടീം (എന്ന് പറഞ്ഞാല്‍ ഒരു ഇരുപതു പേര്‍ വരും), എയര്‍ പോര്‍ട്ടില്‍ കിടന്നുറങ്ങി ഫ്രഷ്‌ ആയി എയര്‍ പോര്ടിലെ ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞു, ജോഹന്നെസ്ബെര്‍ഗിലെക്കുള്ള ഫ്ലൈറ്റ് പുറപെടുന്ന ടെര്‍മിനലില്‍ എത്തി. രാവിലെ ആറ്‌ മണിക്കാണ്ഫ്ലൈറ്റ്. ചില നേരം പോക്കുകളും, തമാശകളും ആയി ഞങ്ങള്‍ കാത്തു നില്‍ക്കുമ്പോള്‍ ഒരുഅനൌന്‍സ്മെന്റ്, ഞങ്ങളു
ടെ കൂടെയുള്ള ഗൌരി, ദിവ്യ തുടങ്ങിയവര്‍ ഉടനെ റിപ്പോര്‍ട്ട്‌ ചെയ്യണംത്രേ,.
കേപ് ടൌണിലെ ഒരു തെരുവ്

എന്തോ പ്രശ്നം ആണ്, അറിയാന്‍ വേണ്ടി അനൌന്‍സ്മെന്റ് ടേബിളിന്റെ അടുത്ത് ചെന്നപ്പോഴല്ലേകാര്യം പിടികിട്ടിയത്. ഒരു അമേരിക്കകാരന്‍ സായിപ്പും ഫാമിലിയും ടെര്‍മിനലില്‍നില്‍ക്കുന്നുണ്ടയിരുന്നത്രേ, ആളുടെ ഒരു വയസ്സായ കൊച്ചിന്റെ ഫോട്ടം പിടിച്ചത്രേ ഞങ്ങളുടെകൂടെയുണ്ടായിരുന്ന ഗൌരി. അതിനാല്‍ അയാളുടെ ജീവനും സ്വത്തിനും ഭീഷണി ആണത്രേ..!! സായിപ്പു ഉടനെ പോയി കംപ്ലൈന്റ്റ്‌ ചെയ്തു, രണ്ടു മൂന്നു ഇന്ത്യക്കാര്‍ ന്റെ കൊച്ചിന്റെ ഫോട്ടോ പിടിച്ചു, വരുടെ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യണംത്രേ..എന്ത് ന്യായമായ എളിയ ആവശ്യം!! എയര്‍ പോര്‍ട്ട്‌അതോരിടിയിലെ ലോറ എന്ന ഒരു സ്ത്രീ ഞങ്ങളെ വിളിച്ചു കാര്യം പറഞ്ഞു.

കൊച്ചിന്റെ ഓമനത്തം കണ്ടു എടുത്തതാണ് ത്രെ ഫോട്ടോ, അച്ഛന്‍ ഇത്രേം ഓമനത്തം ഉളള ആളാണെന്ന് അറിഞ്ഞു കാണില്ല! എന്താണെങ്കിലും ഫോട്ടോ ആളുടെ മുന്‍പില്‍ വച്ച് ഗൌരി തന്നെ ഡിലീറ്റ് ചെയ്തു. എന്നാലും സായിപ്പു വിടാന്‍ ഉദ്ദേശം ഇല്ല!, ഒരു വിധത്തില്‍ ലോറ ആളെസമാധാനിപ്പിച്ചു.

ഫ്ലൈറ്റ് ല്‍ കയറി സീറ്റ്‌ പിടിച്ചപ്പോള്‍ ഞാനും ഗൌരിയും ഇരുന്ന സീടുകള്‍ക്ക് തൊട്ടടുത്തായി തന്നെ സായിപ്പിന്റെ സീറ്റ്‌, വീണ്ടും തുടങ്ങി ആളുടെ വക, ജീവനും സ്വത്തിനും ഭീഷണി ആണത്രേ..(തലക്കിട്ടു ഒന്ന് കൊടുക്കുകയാ വേണ്ടത് ), എന്നാലും ഒരു കറുത്ത് സുന്ദരി ആയ എയര്‍ ഹോസ്റ്റെസ് വന്നു ആള്‍ക്കും ഫാമിലിക്കും വേറെ സീറ്റ്‌ ഏര്‍പാടാക്കി കൊടുത്തു.കപ്പലില്‍ നിന്നെടുത്ത ഫോട്ടോ (താഴെ കാണുന്നത് മഞ്ഞു കട്ടകള്‍ )

പിന്നീട് സീറ്റില്‍ വന്നത് ഒരു നീഗ്രോ യുവതി ണ്, മുപ്പതിനോട് അടുത്ത് പ്രായം വരും, വന്നഉടനെ എന്നെ പരിചയപ്പെട്ടു, കരകൌശല വസ്തുക്കള്‍ കയറ്റി അയക്കുന്ന ജോലി ആണത്രേ, പക്ഷെപറയത്തക്ക വരുമാനം ഒന്നും ല്ല, ഘാനയിലെ ഒരു നിര്‍ധന കുടുംബത്തിലെ അംഗം. പേര്ചോദിച്ചപ്പോള്‍ മരിയ എന്നാണ് പറഞ്ഞത്, പക്ഷെ ആളുടെ ടിക്കറ്റില്‍ വേറെ ഏതോ ഒരുപേരായിരുന്നു. എന്റെ പേര്‍ ഉച്ചരിക്കാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ലത്രേ, എത്ര പറഞ്ഞു കൊടുത്താലുംസുസിത് ' എന്നെ വരുന്നുള്ളൂ..

പോളാര്‍സ്റ്റെര്ണ്‍- ഉത്തര ധ്രുവത്തിലെ താരം (ഐസ് കട്ടര്‍ )
സംസാരിച്ചു വന്നപ്പോള്‍ ആളുടെ ഇടക്കുള്ള ചേഷ്ടകള്‍ കണ്ടപ്പോള്‍ എന്തോ ഒരു പ്രശ്നം ഇല്ലേഎന്നൊരു തോന്നല്‍, എന്തോ ഒരു മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉളള ആളാണെന്ന് തോന്നി. വെള്ളം കൊണ്ട് വന്ന ഉടനെ ഒരു ഡസന്‍ ഗുളിക എടുത്തു വിഴുങ്ങുന്നത് കണ്ടു. വട്ടിനുള്ള ഗുളികആണോ കഴിക്കുന്നതെന്നു ചോദിയ്ക്കാന്‍ ഇത്തിരി ധൈര്യം കൂടുതല്‍ ഉള്ളത് കൊണ്ട് കഴിഞ്ഞില്ല, വേഗംഗൌരിയെ വിളിച്ചു കാര്യം പറഞ്ഞു. അവള്‍ പറയുവാ, നിനക്കെന്താ വട്ടുണ്ടോ എന്ന്, മാന്യമായിഇരിക്കുന്ന സ്ത്രീയെപ്പറ്റി അപവാദം പറയല്ലെന്നു..ഈശ്വരാ ...!! അപ്പൊ വാദി പ്രതി ആയോ? കൊള്ളാം...

കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും തുടങ്ങി ആള്‍ മുഖം കൊണ്ടുള്ള ചില പ്രത്യേക ചേഷ്ടകള്‍. കുറെ നേരംസഹിച്ചിരുന്നു, വീണ്ടും തുടങ്ങിയപ്പോള്‍ ഗൌരിയോട് സീറ്റ് മാറാം എന്ന് പറഞ്ഞു നോക്കി, അപ്പോള്‍അവള്‍ പറയുന്നു, സ്ത്രീ എന്ത് വിചാരിക്കും ന്നു. മം..ദ്രോഹീ .. സ്ത്രീ എന്ത് വിചാരിക്കും ന്നു, നിനക്ക്പേടിയാണേല്‍ അത് പറ! അല്ല പിന്നെ.

കുറച്ചു കഴിഞ്ഞപ്പോള്‍ കുറച്ചു നോട്ടീസ്കളുമായി രാള്‍ വന്നു. അതില്‍ നിറയെ ഷോപ്പിംഗ്‌ ഐറ്റംസ്. അതില്‍ ഏതാ വേണ്ടെന്നു മാര്‍ക്ക്‌ ചെയ്തു തിരിച്ചു കൊടുത്താല്‍ കൊണ്ട് തരും ത്രെ! പൈസ സാധനംകൊണ്ടുവന്നിട്ടു ഇഷ്ടപ്പെട്ടാല്‍ കൊടുത്ത മതി. അപ്പൊ ഫ്ലൈറ്റ്ലും തുടങ്ങിയോ പരിപാടി? ഞാന്‍ നേത്രാവതിയിലും, മംഗളയിലും കണ്ടിട്ടുണ്ട് ഇതേ പോലെ വില്‍ക്കുന്നവരെ. എന്തായാലുംഇഷ്ടപ്പെട്ട ഒന്ന് രണ്ടു ഐറ്റംസ് മാര്‍ക്ക്‌ ചെയ്തു കൊടുത്തയച്ചു. ഉടനടി ഡെലിവറി ആയി. സോറിതെറ്റിദ്ധരിക്കരുത്, സാധനം കൊണ്ട് വന്നുന്നു. പേഴ്സ്ല്‍ നിന്നൊരു 120 $ (ഡോളര്‍) എടുത്തുകൊടുത്തപ്പോള്‍ അടുത്തിരുന്ന സ്ത്രീ പേഴ്സ് ലേക്ക് നോക്കുന്നത് കണ്ടു ഞാന്‍ പേഴ്സ് സ്ഥലം മാറ്റി വച്ചു.



സീല്‍ (കടല്‍ സിംഹം )

കുറച്ചു കഴിഞ്ഞപ്പോള്‍ സ്ത്രീ വീണ്ടും തുടങ്ങി, പ്രാവശ്യം കൈ കൊണ്ടും കോപ്രായങ്ങള്‍കാണിക്കുന്നുണ്ട്. ഞാന്‍ ആരാ മോന്‍, ധൈര്യം സംഭരിച്ചു, കൈ എല്ലാം മടക്കിവച്ച് കണ്ണുമടച്ചു ഒറ്റഉറക്കം വച്ചു കൊടുത്തു..ഹ്മം,..എന്നോടാണോ കളി!!

അങ്ങനെ നല്ല നല്ല സുന്ദരികളായ എയര്‍ ഹോസ്ടെസ്, സഹ മദാമ്മകള്‍ എന്നിവരെ സ്വപ്നം കണ്ടുഉറങ്ങുന്നതിനിടയില്‍ എന്തോ ഒന്ന് കാലില്‍ പിടിച്ചു വലിക്കുന്നില്ലേ എന്നൊരു സംശയം. കണ്ണ് തുറന്നുനോക്കിയപ്പോള്‍ അതാ നമ്മുടെ കഥാപാത്രം, മരിയ എന്ന് പറയപ്പെടുന്ന സ്ത്രീ അപസ്മാരംബാധിച്ചത് പോലെ കിടന്നു വിറക്കുകയാണ്. കണ്ട ഉടനെ ജന്മന ബോധം ഇല്ലാത്തതു കൊണ്ട്ബോധം പോയില്ല. ഓടി പോയി ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു. oxygen കൊടുത്തു, പിന്നെഞങ്ങളുടെ സീറ്റില്‍ കിടന്നോളാനും പറഞ്ഞു. ഞങ്ങള്‍ക്ക് പിന്നില്‍ വേറെ ഒരു സീറ്റ്‌ കിട്ടി.

പിന്നില്‍ പോയി ഇരുന്ന ഉടനെ എനിക്ക് ടെന്‍ഷന്‍ ആയി. ഇനി ഇവര്‍ നാടകം കളിച്ചതാണോ എന്റെകയിലെ പണം പിടുങ്ങാന്‍. എന്നെപ്പറ്റി ഇല്ലാത്തതു എന്തേലും പറഞ്ഞാലോ..എന്റെ പഴനിമല മുരാ....(സുരാജ് വെഞാറമൂട് വെര്‍ഷന്‍)
പിന്നെ ജോഹന്നെസ് ബെര്‍ഗ് എത്തണ വരെ ടെന്‍ഷനോട് ടെന്‍ഷന്‍...

പക്ഷെ, അവിടെ എത്തിയ ഉടന്‍ സ്ത്രീ എന്റെ അടുത്ത് വന്നു കരഞ്ഞു പറഞ്ഞു ഞാന്‍ അവരുടെജീവന്‍ രക്ഷിച്ചത്രേ, ഓഹ്‌..ഇപ്പോഴാണ്‌ എനിക്ക് ജീവന്‍ വച്ചത്. പിന്നെ. അവര്‍ എയര്‍പോര്ടിലുണ്ടായിരുന്ന അവരുടെ ബന്ധുക്കള്‍ക്കും എന്നെ പരിചയപ്പെടുത്തി കൊടുത്തു, അവരുടെമുഖത്തെല്ലാം എന്നോടുള്ള നന്ദിയും ക്രിതാര്തതയും മാത്രം. ഓഹ്‌..എനിക്കെന്നോടു തന്നെ അസൂയതോന്നുന്നു. (അഹങ്കാരി!) . കൂടെ ഒരുപാടു പേര്‍ ഉള്ളതിനാല്‍, പിന്നീട് ഒരുമിച്ചു ചായകുടിക്കാനുള്ളഅവരുടെ ക്ഷണം ചിരിച്ചു കൊണ്ട് നിരസിക്കാനെ എനിക്ക് കഴിയുമായിരുന്നുള്ളൂ... '

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails