Friday, July 16, 2010

സാവോ പൌള ടു ജോഹന്നെസ് ബെര്‍ഗ് (മറക്കാനാവാത്ത ഒരനുഭവം)

2009 ജനുവരിയില്‍ എനിക്കൊരു മൂന്നു മാസത്ത്ത് വിദേശ യാത്ര ഉണ്ടായിരുന്നു, എന്ന് വച്ചാല്‍ രണ്ടുമൂന്നു രാജ്യങ്ങള്‍, പിന്നെ നോക്കെത്താ ദൂരത്തോളം പറന്നു കിടക്കുന്ന കടലില്‍ (കപ്പലില്‍) ഒരു മൂന്നുമാസം. കേപ് ടൌണില്‍ നിന്നാരംഭിച്ചു ചിലി വരെ ആയിരുന്നു മൂന്നു മാസത്തെ യാത്ര. polarstern എന്ന ജര്‍മന്‍ പ്പലില്‍. പിന്നെ വിമാനത്തില്‍ ചിലിയിലെ punta arenas , അവിടെ നിന്നുംസാന്റിയാഗോ, പിന്നെ സാവോ പൌള. അവിടെ നിന്നും ജോഹന്നെസ് ബെര്‍ഗ്, സൌത്ത് ആഫ്രിക്കന്‍എയര്‍ ലൈന്‍സില്‍. ഞാന്‍ പറഞ്ഞു വരുന്നത് സാവോ പൌലയില്‍ നിന്നും ജോഹന്നെസ്ബെര്‍ഗിലെക്കുള്ള യാത്രക്കിടയിലെ നിക്ക് മറക്കാനാവാത്ത ഒരു അനുഭവത്തെ റ്റിയാണ്.



ചിലിയില്‍
പാവം ഞാന്‍
കേപ് ടൌണിലെ ടേബിള്‍ മൌന്റൈനില്‍ നിന്നെടുത്ത ഫോട്ടോ

സാവോപൌളോയില്‍ രാത്രി എത്തിയ ഞങ്ങളുടെ ടീം (എന്ന് പറഞ്ഞാല്‍ ഒരു ഇരുപതു പേര്‍ വരും), എയര്‍ പോര്‍ട്ടില്‍ കിടന്നുറങ്ങി ഫ്രഷ്‌ ആയി എയര്‍ പോര്ടിലെ ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞു, ജോഹന്നെസ്ബെര്‍ഗിലെക്കുള്ള ഫ്ലൈറ്റ് പുറപെടുന്ന ടെര്‍മിനലില്‍ എത്തി. രാവിലെ ആറ്‌ മണിക്കാണ്ഫ്ലൈറ്റ്. ചില നേരം പോക്കുകളും, തമാശകളും ആയി ഞങ്ങള്‍ കാത്തു നില്‍ക്കുമ്പോള്‍ ഒരുഅനൌന്‍സ്മെന്റ്, ഞങ്ങളു
ടെ കൂടെയുള്ള ഗൌരി, ദിവ്യ തുടങ്ങിയവര്‍ ഉടനെ റിപ്പോര്‍ട്ട്‌ ചെയ്യണംത്രേ,.
കേപ് ടൌണിലെ ഒരു തെരുവ്

എന്തോ പ്രശ്നം ആണ്, അറിയാന്‍ വേണ്ടി അനൌന്‍സ്മെന്റ് ടേബിളിന്റെ അടുത്ത് ചെന്നപ്പോഴല്ലേകാര്യം പിടികിട്ടിയത്. ഒരു അമേരിക്കകാരന്‍ സായിപ്പും ഫാമിലിയും ടെര്‍മിനലില്‍നില്‍ക്കുന്നുണ്ടയിരുന്നത്രേ, ആളുടെ ഒരു വയസ്സായ കൊച്ചിന്റെ ഫോട്ടം പിടിച്ചത്രേ ഞങ്ങളുടെകൂടെയുണ്ടായിരുന്ന ഗൌരി. അതിനാല്‍ അയാളുടെ ജീവനും സ്വത്തിനും ഭീഷണി ആണത്രേ..!! സായിപ്പു ഉടനെ പോയി കംപ്ലൈന്റ്റ്‌ ചെയ്തു, രണ്ടു മൂന്നു ഇന്ത്യക്കാര്‍ ന്റെ കൊച്ചിന്റെ ഫോട്ടോ പിടിച്ചു, വരുടെ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യണംത്രേ..എന്ത് ന്യായമായ എളിയ ആവശ്യം!! എയര്‍ പോര്‍ട്ട്‌അതോരിടിയിലെ ലോറ എന്ന ഒരു സ്ത്രീ ഞങ്ങളെ വിളിച്ചു കാര്യം പറഞ്ഞു.

കൊച്ചിന്റെ ഓമനത്തം കണ്ടു എടുത്തതാണ് ത്രെ ഫോട്ടോ, അച്ഛന്‍ ഇത്രേം ഓമനത്തം ഉളള ആളാണെന്ന് അറിഞ്ഞു കാണില്ല! എന്താണെങ്കിലും ഫോട്ടോ ആളുടെ മുന്‍പില്‍ വച്ച് ഗൌരി തന്നെ ഡിലീറ്റ് ചെയ്തു. എന്നാലും സായിപ്പു വിടാന്‍ ഉദ്ദേശം ഇല്ല!, ഒരു വിധത്തില്‍ ലോറ ആളെസമാധാനിപ്പിച്ചു.

ഫ്ലൈറ്റ് ല്‍ കയറി സീറ്റ്‌ പിടിച്ചപ്പോള്‍ ഞാനും ഗൌരിയും ഇരുന്ന സീടുകള്‍ക്ക് തൊട്ടടുത്തായി തന്നെ സായിപ്പിന്റെ സീറ്റ്‌, വീണ്ടും തുടങ്ങി ആളുടെ വക, ജീവനും സ്വത്തിനും ഭീഷണി ആണത്രേ..(തലക്കിട്ടു ഒന്ന് കൊടുക്കുകയാ വേണ്ടത് ), എന്നാലും ഒരു കറുത്ത് സുന്ദരി ആയ എയര്‍ ഹോസ്റ്റെസ് വന്നു ആള്‍ക്കും ഫാമിലിക്കും വേറെ സീറ്റ്‌ ഏര്‍പാടാക്കി കൊടുത്തു.കപ്പലില്‍ നിന്നെടുത്ത ഫോട്ടോ (താഴെ കാണുന്നത് മഞ്ഞു കട്ടകള്‍ )

പിന്നീട് സീറ്റില്‍ വന്നത് ഒരു നീഗ്രോ യുവതി ണ്, മുപ്പതിനോട് അടുത്ത് പ്രായം വരും, വന്നഉടനെ എന്നെ പരിചയപ്പെട്ടു, കരകൌശല വസ്തുക്കള്‍ കയറ്റി അയക്കുന്ന ജോലി ആണത്രേ, പക്ഷെപറയത്തക്ക വരുമാനം ഒന്നും ല്ല, ഘാനയിലെ ഒരു നിര്‍ധന കുടുംബത്തിലെ അംഗം. പേര്ചോദിച്ചപ്പോള്‍ മരിയ എന്നാണ് പറഞ്ഞത്, പക്ഷെ ആളുടെ ടിക്കറ്റില്‍ വേറെ ഏതോ ഒരുപേരായിരുന്നു. എന്റെ പേര്‍ ഉച്ചരിക്കാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ലത്രേ, എത്ര പറഞ്ഞു കൊടുത്താലുംസുസിത് ' എന്നെ വരുന്നുള്ളൂ..

പോളാര്‍സ്റ്റെര്ണ്‍- ഉത്തര ധ്രുവത്തിലെ താരം (ഐസ് കട്ടര്‍ )
സംസാരിച്ചു വന്നപ്പോള്‍ ആളുടെ ഇടക്കുള്ള ചേഷ്ടകള്‍ കണ്ടപ്പോള്‍ എന്തോ ഒരു പ്രശ്നം ഇല്ലേഎന്നൊരു തോന്നല്‍, എന്തോ ഒരു മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉളള ആളാണെന്ന് തോന്നി. വെള്ളം കൊണ്ട് വന്ന ഉടനെ ഒരു ഡസന്‍ ഗുളിക എടുത്തു വിഴുങ്ങുന്നത് കണ്ടു. വട്ടിനുള്ള ഗുളികആണോ കഴിക്കുന്നതെന്നു ചോദിയ്ക്കാന്‍ ഇത്തിരി ധൈര്യം കൂടുതല്‍ ഉള്ളത് കൊണ്ട് കഴിഞ്ഞില്ല, വേഗംഗൌരിയെ വിളിച്ചു കാര്യം പറഞ്ഞു. അവള്‍ പറയുവാ, നിനക്കെന്താ വട്ടുണ്ടോ എന്ന്, മാന്യമായിഇരിക്കുന്ന സ്ത്രീയെപ്പറ്റി അപവാദം പറയല്ലെന്നു..ഈശ്വരാ ...!! അപ്പൊ വാദി പ്രതി ആയോ? കൊള്ളാം...

കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും തുടങ്ങി ആള്‍ മുഖം കൊണ്ടുള്ള ചില പ്രത്യേക ചേഷ്ടകള്‍. കുറെ നേരംസഹിച്ചിരുന്നു, വീണ്ടും തുടങ്ങിയപ്പോള്‍ ഗൌരിയോട് സീറ്റ് മാറാം എന്ന് പറഞ്ഞു നോക്കി, അപ്പോള്‍അവള്‍ പറയുന്നു, സ്ത്രീ എന്ത് വിചാരിക്കും ന്നു. മം..ദ്രോഹീ .. സ്ത്രീ എന്ത് വിചാരിക്കും ന്നു, നിനക്ക്പേടിയാണേല്‍ അത് പറ! അല്ല പിന്നെ.

കുറച്ചു കഴിഞ്ഞപ്പോള്‍ കുറച്ചു നോട്ടീസ്കളുമായി രാള്‍ വന്നു. അതില്‍ നിറയെ ഷോപ്പിംഗ്‌ ഐറ്റംസ്. അതില്‍ ഏതാ വേണ്ടെന്നു മാര്‍ക്ക്‌ ചെയ്തു തിരിച്ചു കൊടുത്താല്‍ കൊണ്ട് തരും ത്രെ! പൈസ സാധനംകൊണ്ടുവന്നിട്ടു ഇഷ്ടപ്പെട്ടാല്‍ കൊടുത്ത മതി. അപ്പൊ ഫ്ലൈറ്റ്ലും തുടങ്ങിയോ പരിപാടി? ഞാന്‍ നേത്രാവതിയിലും, മംഗളയിലും കണ്ടിട്ടുണ്ട് ഇതേ പോലെ വില്‍ക്കുന്നവരെ. എന്തായാലുംഇഷ്ടപ്പെട്ട ഒന്ന് രണ്ടു ഐറ്റംസ് മാര്‍ക്ക്‌ ചെയ്തു കൊടുത്തയച്ചു. ഉടനടി ഡെലിവറി ആയി. സോറിതെറ്റിദ്ധരിക്കരുത്, സാധനം കൊണ്ട് വന്നുന്നു. പേഴ്സ്ല്‍ നിന്നൊരു 120 $ (ഡോളര്‍) എടുത്തുകൊടുത്തപ്പോള്‍ അടുത്തിരുന്ന സ്ത്രീ പേഴ്സ് ലേക്ക് നോക്കുന്നത് കണ്ടു ഞാന്‍ പേഴ്സ് സ്ഥലം മാറ്റി വച്ചു.



സീല്‍ (കടല്‍ സിംഹം )

കുറച്ചു കഴിഞ്ഞപ്പോള്‍ സ്ത്രീ വീണ്ടും തുടങ്ങി, പ്രാവശ്യം കൈ കൊണ്ടും കോപ്രായങ്ങള്‍കാണിക്കുന്നുണ്ട്. ഞാന്‍ ആരാ മോന്‍, ധൈര്യം സംഭരിച്ചു, കൈ എല്ലാം മടക്കിവച്ച് കണ്ണുമടച്ചു ഒറ്റഉറക്കം വച്ചു കൊടുത്തു..ഹ്മം,..എന്നോടാണോ കളി!!

അങ്ങനെ നല്ല നല്ല സുന്ദരികളായ എയര്‍ ഹോസ്ടെസ്, സഹ മദാമ്മകള്‍ എന്നിവരെ സ്വപ്നം കണ്ടുഉറങ്ങുന്നതിനിടയില്‍ എന്തോ ഒന്ന് കാലില്‍ പിടിച്ചു വലിക്കുന്നില്ലേ എന്നൊരു സംശയം. കണ്ണ് തുറന്നുനോക്കിയപ്പോള്‍ അതാ നമ്മുടെ കഥാപാത്രം, മരിയ എന്ന് പറയപ്പെടുന്ന സ്ത്രീ അപസ്മാരംബാധിച്ചത് പോലെ കിടന്നു വിറക്കുകയാണ്. കണ്ട ഉടനെ ജന്മന ബോധം ഇല്ലാത്തതു കൊണ്ട്ബോധം പോയില്ല. ഓടി പോയി ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു. oxygen കൊടുത്തു, പിന്നെഞങ്ങളുടെ സീറ്റില്‍ കിടന്നോളാനും പറഞ്ഞു. ഞങ്ങള്‍ക്ക് പിന്നില്‍ വേറെ ഒരു സീറ്റ്‌ കിട്ടി.

പിന്നില്‍ പോയി ഇരുന്ന ഉടനെ എനിക്ക് ടെന്‍ഷന്‍ ആയി. ഇനി ഇവര്‍ നാടകം കളിച്ചതാണോ എന്റെകയിലെ പണം പിടുങ്ങാന്‍. എന്നെപ്പറ്റി ഇല്ലാത്തതു എന്തേലും പറഞ്ഞാലോ..എന്റെ പഴനിമല മുരാ....(സുരാജ് വെഞാറമൂട് വെര്‍ഷന്‍)
പിന്നെ ജോഹന്നെസ് ബെര്‍ഗ് എത്തണ വരെ ടെന്‍ഷനോട് ടെന്‍ഷന്‍...

പക്ഷെ, അവിടെ എത്തിയ ഉടന്‍ സ്ത്രീ എന്റെ അടുത്ത് വന്നു കരഞ്ഞു പറഞ്ഞു ഞാന്‍ അവരുടെജീവന്‍ രക്ഷിച്ചത്രേ, ഓഹ്‌..ഇപ്പോഴാണ്‌ എനിക്ക് ജീവന്‍ വച്ചത്. പിന്നെ. അവര്‍ എയര്‍പോര്ടിലുണ്ടായിരുന്ന അവരുടെ ബന്ധുക്കള്‍ക്കും എന്നെ പരിചയപ്പെടുത്തി കൊടുത്തു, അവരുടെമുഖത്തെല്ലാം എന്നോടുള്ള നന്ദിയും ക്രിതാര്തതയും മാത്രം. ഓഹ്‌..എനിക്കെന്നോടു തന്നെ അസൂയതോന്നുന്നു. (അഹങ്കാരി!) . കൂടെ ഒരുപാടു പേര്‍ ഉള്ളതിനാല്‍, പിന്നീട് ഒരുമിച്ചു ചായകുടിക്കാനുള്ളഅവരുടെ ക്ഷണം ചിരിച്ചു കൊണ്ട് നിരസിക്കാനെ എനിക്ക് കഴിയുമായിരുന്നുള്ളൂ... '

Friday, April 2, 2010

ഒരു ഏപ്രില്‍ ഫൂള്‍ ദുരന്തം.

തലേ ദിവസം രാത്രി ഏറെ വൈകി ലാബില്‍ നിന്നും തിരിച്ചു പോയതിനാല്‍ അന്ന് ഞാന്‍ നന്നായി ഉറങ്ങിപ്പോയി. ഉറക്കത്തിന്റെ ഏതോ യാമത്തില്‍ ആരെയൊക്കെയോ സ്വപ്നവും കണ്ടു കിടക്കുമ്പോള്‍, മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങി.

സമയത്ത് വിളിച്ചവനെ പ്രാകിക്കൊണ്ട്‌ നോക്കിയപ്പോ "വിനീത് കാളിംഗ്"
എന്റെ സഹപ്രവര്‍ത്തകന്‍ ആണ്. അതായതു സഹ ഗവേഷകന്‍.
ഈശ്വരാ...ഓഫീസില്‍ നിന്നാണ്. സമയം നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി. "പതിനൊന്നു മണി"

സര്‍ ലീവില്‍ ആയിരുന്നല്ലോ...വന്നു കാണും..ഇനി നല്ല കോളാ..!!

അറ്റന്‍ഡ് ചെയ്ത ഉടനെ മറുതലക്കല്‍ "കഹാം ഹൈ തു ? സര്‍ ഡൂണ്ട് രഹ ഹൈ"

കൊള്ളാം...അത് തന്നെ.." പ്ലീസ് മാനേജ്! വില്‍ ബി ദേര്‍ വിതിന്‍ നോ ടൈം"...

ഉറക്കം പമ്പയും, ശബരിമലയും കടന്നു, ഓടി ബാത്ത് റൂമിലേക്ക്‌.

കുളിച്ചെന്നു വരുത്തി , ഡ്രസ്സ്‌ ചെയ്തു "യാഹൂ" എന്ന് പറഞ്ഞു ബൈക്കില്‍ ചാടിയപ്പോള്‍ ആണ് ഓര്‍ത്തത്‌ , പല്ല് തേച്ചില്ല...പോട്ടെ..ഇനീം നേരം വൈകിയാല്‍ ഭാവിയില്‍ തേക്കാന്‍ പല്ലുണ്ടാവില്ല എന്നറിയാവുന്നതിനാല്‍, എന്റെ പള്‍സര്‍ ന്റെ കിക്കെറില്‍ ആരോടൊക്കെയോ ദേഷ്യം തീര്‍ക്കാന്‍ ആഞ്ഞു ചവിട്ടി. ഇതല്ലേ നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റൂ,,..

മൊബൈല്‍ വീണ്ടും റിങ്ങ്സ്..

പരിചയമില്ലാത്ത നമ്പര്‍...

സര്‍ ആയിരിക്കും..ഹൃദയം പടപടാ ഇടിക്കാന്‍ തുടങ്ങി..

എന്തെങ്കിലും ചോദിച്ചാല്‍ കാരണം പറയാനുള്ള നല്ല പത്തു കള്ളത്തരങ്ങള്‍ മനസ്സില്‍ വിചാരിച്ചു ഫോണ്‍ അറ്റന്‍ഡ് ചെയ്തു...

"
വോഡഫോണ്‍ മേ ആപ് സാബ്‌ സ്വാഗത് ഹൈ"
ഛെ! കാലത്ത് തന്നെ മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാന്‍ ...വോഡഫോണ്‍ ആണത്രേ വോഡഫോണ്‍!! പാട്ട ഫോണ്‍..അല്ല എന്റെയെ..

വണ്ടി സ്റ്റാര്‍ട്ട്‌ ആകുന്നില്ല.. വീണ്ടും ശ്രമിച്ചു..നോ ഫലം..

പള്‍സറിനേം പ്രാകാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചത് ,

റൂമില്‍ നിന്നും വണ്ടിയുടെ കീ എടുക്കാന്‍ മറന്നു!!

പാവം എന്റെ പള്‍സര്‍..സോറി ചക്കരെ...

അങ്ങനെ ഒരു വിധത്തില്‍ ഓഫീസില്‍ കിതച്ച്ചെത്ത്തിയപ്പോള്‍ വിനീത് ലാബിന്റെ മുന്‍പിലുണ്ട്..

ലാബില്‍ എത്തിയപ്പോള്‍ മായചേച്ചി ഒരു മയവും ഇല്ലാതെ പറഞ്ഞു, സര്‍ വിളിക്കുന്നു.

ഓടി മുകളില്‍ എത്തിയപ്പോള്‍ സാറിന്റെ റൂമില്‍ ആരും ഇല്ല..

പയുണിന്റെ അടുത്ത് ചോദിച്ചപ്പോള്‍ പറഞ്ഞു സര്‍ ലീവില്‍ ആണെന്ന്...

പിന്നെ...!! എന്നെ വിളിച്ചത്???

അമ്പട ഗള്ളാ!!

ഇന്ന് ഏപ്രില്‍ ഒന്ന്...അതായതു ഞാന്‍ ഫൂള്‍ ആയെന്നു..

മം...കാണിച്ചു തരാം..

താഴെ വന്നു സീരിയസ് ആയി മായ ചേച്ചിയോട് പറഞ്ഞു, " സര്‍ ഭയങ്കര ചൂടില്‍ ആണ്, സാറിന്റെ പേര് പറഞ്ഞു കളി ആകിയതിനു..ഹി ഈസ്‌ കാളിംഗ് യു..."

ആളുടെ മുഖം കാണണം പിന്നെ!!! ഒരു മാതിരി തേനീച്ച കുത്തിയ പോലെ..(എന്റെ കൂട്ടുകാരന്‍ "ഹണി ബീ " കുടിക്കുമ്പോഴും ഇങ്ങനെ ഉണ്ടാകാറുണ്ട്)

ആള്‍ കുറ്റസമ്മതം നടത്തി..വെറുതെ ഏപ്രില്‍ ഫൂളാക്കാന്‍ ചെയ്തതാണത്രേ..ഇങ്ങനെ കര്യാവുംന്നു ഞാന്‍ അറിഞ്ഞില്ല എന്ന്..എന്തായാലും സാറിനോട് സോറി പറഞ്ഞിട്ട് വരാം എന്ന് പറഞ്ഞു മുകളില്‍ പോയി..

തിരിച്ചു ഫൂള്‍ ആക്കി എന്ന ചാരിതര്ത്യത്തില്‍ ഞാന്‍ ഓഫീസിലോട്ടും..

ഒരു ഉച്ച ആയിക്കാണും, എന്റെ കൂടുകാരന്‍ ഫോണില്‍ വിളിച്ചു" എടാ നമ്മുടെ ശിവന്‍കുട്ടി ആക്സിടെന്റ്റ് പറ്റി ഹോസ്പിറ്റലില്‍ ആണ്..അര്‍ജെന്റ്റ് ആയി കുറച്ചു രൂപ വേണം.."

ഹി ഹി..വേണ്ടും ഏപ്രില്‍ ഫൂളാക്കാന്‍ ശ്രമിക്കുന്നോ? എന്നോടാണോ കളി..?

"
ഇപ്പൊ വരാം ട്ടോ..ഇപ്പൊ തന്നെ വരാം" എന്ന് ഫോണിലും, " ഫൂളാകാന്‍ എന്റെ പട്ടി വരും" എന്ന് മനസ്സിലും പറഞ്ഞു, ഞാനെന്റെ വര്‍ക്ക് കണ്ടിന്യൂ ചെയ്തു ..

കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും വിളിച്ചു, "ഡാ..നീ എവിടെ എത്തി?"

മം..വിടാന്‍ ഉദ്ദേശമില്ല അല്ലെ? " എവിടെയാ വരണ്ടേ?"

"
നീ ഫ്ലാവിയോ ബാറിനു മുന്‍പില്‍ വാ.."

കൊള്ളാം..എല്ലാരും ഉണ്ടാവും അവിടെ ..ശിവന്‍കുട്ടി കുറച്ചു മുന്‍പ് വരെ എന്റെ മുഖത്ത് നോക്കി ചിരിച്ചിട്ട് പോയതാ...എന്തോ പ്ലാന്‍ മണക്കുന്നുണ്ടല്ലോ.,മം ..എന്തായാലും ഞാനില്ല..

കുറച്ചു കഴിഞ്ഞ ഉടനെ വേറെ ഒരു സുഹൃത്ത്‌ വിളിച്ചു പറഞ്ഞു " എടാ , ശിവന്‍ കുട്ടി ആശുപത്രീലാ..ബ്ലഡ്‌ വേണം ത്രെ.."

"
ഇനി ചിലപ്പോ ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ " എന്ന് പറഞ്ഞപോലെ പോയി നോക്കാം എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു.

പോയപ്പോള്‍ ബാറിനു മുന്‍പില്‍ ഉണ്ട് എന്റെ കൂട്ടുകാരന്‍..നേരെ വണ്ടിയും കൊണ്ട് ഗോവ മെഡിക്കല്‍ കോളേജ്,

അവിടെ ചെന്ന് ശിവന്‍ കുട്ടിയുടെ കിടപ്പ് കണ്ടപ്പോളാണ് മനസ്സിലായത്, അവന്‍ ഞങ്ങളെ ഫൂള്‍ ആക്കിയതല്ല, സ്വയം ഫൂള്‍ ആയതാണെന്നു..

നടന്നതെന്താണെന്ന് വച്ചാല്‍, അന്നേ ദിവസം ഒരു ബസ്‌ ഹൈ വെയില്‍, ണ്‍ വെ ക്രോസ് ചെയ്യുന്നതിനിടയില്‍ ഇടിച്ചിരുന്നു, അത് സംഭവ ദിവസം രാവിലെ മുതല്‍ റോഡിനു കുറുകെ കിടക്കുന്നതാണ്, നമ്മുടെ ശിവന്‍ കുട്ടി വഴി ബൈക്കില്‍ ഹൈ സ്പീഡില്‍ വന്നപ്പോള്‍ ബസ്‌ കണ്ടു,

ആള്‍ വിചാരിച്ച്ത്രേ അത് ഓടുന്ന ബസ്‌ ആണെന്ന്, അപ്പോള്‍ തന്നെ ആള്‍ മനസ്സില്‍ "ഒരു വസ്തു നിശ്ചിത സമയത്തില്‍ സഞ്ചരിക്കുന്ന ദൂരം , ഡി= ആര്‍*ടി " എന്ന ഫോര്‍മുല കണക്കാക്കി ബസിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചു!!

തൊട്ടടുതെതിയപ്പോള്‍ ആണത്രേ ആള്‍ക്ക് അബദ്ധം മനസ്സിലായത് ..അതിനുള്ളില്‍ എല്ലാം സംഭവിച്ചിരുന്നു..

പിന്നെ , എന്റെ സുഹൃത്തുക്കള്‍ക്ക് വിളിച്ചു കാര്യം പറയുമ്പോഴും എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് "പറ്റിക്കാന്‍ നോക്കണ്ട" എന്ന..നോക്കണേ ഒരു ഏപ്രില്‍ ഫൂള്‍ വരുത്തി വച്ച വിന.
എന്തായാലും ശിവന്‍ കുട്ടിക്ക് കാര്യമായി ഒന്നും പറ്റിയില്ല , അത് തന്നെ ഭാഗ്യം.!

നോട്ട്"

ഞാന്‍ കഥ ഇന്നലെ അതായതു ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പോസ്ടാം എന്ന് വിചാരിച്ചതാ, പക്ഷെ നിങ്ങള്‍ ആരും വിശ്വസിക്കില്ലല്ലോ എന്ന് കരുതി ഇന്ന് പോസ്റ്റുന്നു...ബിലെറ്റെഡ് ഏപ്രില്‍ ഫൂള്‍ വിഷെസ്..

Monday, March 8, 2010

"ഷട്ട് ഇന്‍ ദി ഓഫീസ്" അഥവാ ഫീസ്‌ ഓഫീസില്‍ അടക്കു....!!

കടയിലേക്ക് പോകാന്‍ ഇറങ്ങിയതാണ് ഞാനും എന്റെ റൂം മേറ്റ്‌ സുമേഷും,

ഓഹ്‌! സുമേഷിനെ ഞാന്‍ പരിചയപ്പെടുത്തിയില്ല അല്ലെ!, മലയാളിയാണ്, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു പാവം കേച്ചേരിക്കാരന്‍ (തൃശൂര്‍) , പോരാത്തതിനു ഇടക്ക വിദ്വാനും ആണ്. ഇടയ്ക്കിടയ്ക്ക് കൊട്ടാറുണ്ട്, സോറി ഇടയ്ക്കു ഇടക്ക കൊട്ടാറുണ്ട്. പാട്ടും പഠിക്കുന്നുണ്ട് ട്ടോ ആള്‍. നന്നായി പാടും. സഹവാസം തുടങ്ങുന്ന കാലത്ത് ഞാന്‍ കരുതിയിരുന്നത് അവന്‍ പുലര്‍ച്ചെ (ഏകദേശം ഒരു അഞ്ചു അഞ്ചര ) എഴുന്നേറ്റു സാധകം ചെയ്യാരുന്ടെന്നാണ്, സമയം ഞാന്‍ മൂടിപ്പുതച്ചു കിടപ്പായിരിക്കും, പിന്നെ പുലര്‍ച്ചെ എട്ടേ മുക്കാലിന് എഴുന്നേല്‍ക്കുമ്പോള്‍ ആള്‍ നല്ല ഉറക്കമായിരിക്കും. പിന്നീടാണ് ഒരു കാര്യം മനസ്സിലായത് അവന്‍ സാധകം ചെയ്യുന്നതല്ല , കൂര്‍ക്കം വലിക്കുന്നതാണെന്ന്. ഹി ഹി..


ഞാനെന്താ പറഞ്ഞുവന്നത് ?..ഹാ..കടക്കു പോയ കാര്യം. എന്റെ കൂടെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. പേര് രൂപേഷ്, നാട്ടില്‍ നിന്ന് ഗോവ കാണാന്‍ വന്നതാ, സോറി എന്നെ കാണാന്‍. ഹിന്ദി ഒന്നും അറിയില്ലെങ്കിലും നല്ല ഉഗ്രനായിട്ടു ഹിന്ദി പറയും. ഹിന്ദി അറിയുന്ന ആര്‍കും അവന്‍ പറയുന്നത് മനസ്സിലാവില്ലെന്ന് മാത്രം.

അങ്ങനെ ഞങ്ങള്‍ കടയില്‍ എത്തി, അഞ്ചു മുട്ട വാങ്ങണം. കൂടെ ഉളള രൂപെഷിനു നിര്‍ബന്ധം, അവന്‍ ഹിന്ദിയില്‍ പറഞ്ഞു വാങ്ങുമത്രേ, ശെരി എന്ന് ഞങ്ങളും. അനുമതി കിട്ടിയ ഉടനെ ആള്‍ കടക്കാരനോട് പറഞ്ഞു, ആവേശത്തില്‍.." പാഞ്ച് മുട്ട ദേനാ .."
ഞങ്ങള്‍ പകച്ചു നോക്കികൊണ്ടിരിക്കുകയാണ്,
അവന്‍ വീണ്ടും പറഞ്ഞു, "പാഞ്ച് മുട്ട ദേന"....
കടക്കാരന്‍ ഇത് കേട്ടു പകച്ചു നില്‍കുകയാണ്‌, ഉടനടി സുമേഷ് അവന്റെ ചെവിയില്‍ പറഞ്ഞു, "എടാ..അണ്ടാന്നു പറയെടാ മണ്ടാ..."
തെറ്റ് മനസ്സിലായ ഉടനെ അവന്‍ വീണിടത്ത് കിടന്നുരുളാന്‍ തുടങ്ങി..ഒരു തെറ്റ് ഏതു പോലീസ്കാരനും പറ്റുംത്രേ...ഹ്മ്..എങ്കില്‍ ഇവന്‍ വെറും പോലീസെ അല്ല , ഡി ജി പി ആണ്...അല്ലാതെ..

അടുത്തതായി മീന്‍ വാങ്ങണം, മീന്‍ വില്‍ക്കുന്ന ഇടത്ത് പോയി അവന്‍ ചോദിക്കുവാ.."ഹൌ മച്ച് ഫോര്‍ ദിസ്‌ മീന്‍?" കലക്കി...എന്തോ അവന്റെ ആംഗ്യം കണ്ടു മനസ്സിലായത് കൊണ്ട് മീന്‍കാരി തള്ള തെറി ഒന്നും വിളിച്ചില്ല...
അവന്‍ വീണ്ടും ചോദിച്ചു" യെ മച്ച്ലി കാ..കി...കെ...നാം ക്യാ ഹേ"
"ബാങ്ങടാ..."എന്ന് കൊങ്ങിനിയില്‍ പറഞ്ഞാല്‍ നമ്മുടെ അയില..
രൂപേഷ്..." എടാ, ആ തള്ള ആ മീന്‍ വാങ്ങടാ ന്നു പറയുന്നു..."
ഞാന്‍ പറഞ്ഞു, ആ ശെരി വാങ്ങാം...നീ വില ചോദിക്ക് ...
അവര്‍ പറഞ്ഞു,"പച്ചാസ്..."
രൂപെഷിനു സഹിച്ചില്ല, കേട്ട വഴിക്ക് പറയുവാ.."പറ്റില്ല, അത്രയൊന്നും കൊടുക്കണ്ട, മാക്സിമം എഴുപതു കൊടുക്കംത്രേ..."
പുള്ളി വിടുന്നില്ല..സെവന്റി എന്ന് പറഞ്ഞു കൈ കൊണ്ട് ആംഗ്യം കാണിക്കുകയാണ്..അന്ന് പച്ചാസ് എന്നാല്‍ അമ്പതു ആണെന്ന് അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ കുറെ പാട് പെട്ട്.

ഇവന്റെ മംഗ്ലീഷും, മന്ദിയും ഒക്കെ കേട്ടപ്പോള്‍ എനിക്ക് പണ്ട് ഞാന്‍ പഠിച്ച കോളേജില്‍ ഉണ്ടായിരുന്ന ഒരു അധ്യാപകനെ ആണ് ഓര്മ വരുന്നത്. ആളുടെ ഇംഗ്ലീഷ് ജ്ഞാനം (അജ്ഞാനം) വളരെ പോപ്പുലര്‍ ആയിരുന്നു കോളേജില്‍, ആളുടെ ചില ഡയലോഗുകള്‍ കേള്‍ക്കണോ?

ഞാനും, എന്റെ ക്ലാസ്സ്‌ മേറ്റ്‌ ജനീഷും ചേര്‍ന്ന് താഴെ നടക്കുന്ന വിദ്യാര്‍ഥിസമരം കണ്ടു ആസ്വദിച്ച് നില്‍കുമ്പോള്‍ , മേല്പറഞ്ഞ അധ്യാപകന്‍ ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു. "അണ്ടര്‍സ്ടാന്ടിംഗ് ബോയ്സ് ആര്‍ മേക്കിംഗ് നോയ്സ്..."
എനിക്കൊന്നും മനസ്സിലായില്ല. ഉടനെ അടുത്ത് നിന്ന ജനീഷ് ചെവിയില്‍ പറഞ്ഞു, "താഴെ നില്‍ക്കുന്ന കുട്ടികള്‍ ബഹളം വെക്കുന്നു" എന്നാ ഉദ്ദേശിച്ചത് എന്ന്..
പിന്നീട് ക്ലാസ്സില്‍ കയറി ഹാജര്‍ എടുത്ത ഉടനെ ചോദിച്ചു എല്ലാരും ഫീസ്‌ അടച്ചോ എന്ന്, ഇല്ല എന്ന് ഒരേ സ്വരത്തില്‍ ഞങ്ങളും. ഉടനെ ആള്‍, " മം കാര്യത്തില്‍ മാത്രം ക്ലാസ്സില്‍ എല്ലാര്ക്കും ഭയങ്കര ലോന്ളിനെസ് ആണ് (ഒറ്റക്കെട്ടാനത്രേ!). "
ഉടനെ ഞാന്‍ ചോദിച്ചു, "സര്‍, ഫീസ്‌ എവിടെയാ അടക്കേണ്ടത്"
ആളുടെ മറുപടി ഞാന്‍ ഇത് വരെ മറന്നിട്ടില്ല, ഒരിക്കലും മറക്കുകയും ഇല്ല.."ഷട്ട് ഇന്‍ ദി ഓഫീസ്...."

സംഭവത്തോടെ സാറിനെ പറ്റി മുന്‍പ് പറഞ്ഞു കേട്ടിട്ടുള്ള കഥ സത്യമായിരിക്കും എന്ന് തോന്നി, നിങ്ങള്‍ തന്നെ പറയു..ഇതാണ് സംഭവം,

ഒരിക്കല്‍ ക്ലാസ്സില്‍ വൈകി വന്ന ഒരു പയ്യനോട് അകത്തു കയറി ഇരിക്കാന്‍ പറയണം, ഇടയ്ക്കിടെ "ഗെറ്റ് ഔട്ട്‌ " പറഞ്ഞു ശീലിച്ച സാറിന് "അകത്തു വരൂ" എന്ന് എങ്ങനാ ഇംഗ്ലീഷില്‍ പറയുക എന്നറിയില്ല, ആള്‍ എന്ത് ചെയ്തെന്നോ, പുറത്തു പോയി നിന്ന്, എന്നിട്ട് അവനോടു പറയുകയാ, "ഗെറ്റ് ഔട്ട്‌ ഇന്‍ ദി ക്ലാസ്സ്‌", എന്ന്...എങ്ങനുണ്ട് ഞങ്ങളുടെ സര്‍?!!

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails