Wednesday, June 23, 2021

ONE NIGHT IN MUMBAI CST

 എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദുസ്വപ്നം പോലെ ഉള്ള സംഭവം ഉണ്ടായത് 2009ഇൽ മുംബൈ cst റെയിൽവേ സ്റ്റേഷനിൽ വച്ചാണ്. ഒരു ട്രെയിനിങ് കഴിഞ്ഞു മടങ്ങുമ്പോൾ ഉദ്ദേശിച്ചതിലും വൈകിയതിനാൽ റിസർവ് ചെയ്ത ടിക്കറ്റിൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല. മുംബൈയിൽ ആണെങ്കിൽ രാത്രി വൈകി ഒറ്റക്കു റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ നമ്മളെ ആദ്യം വരവേൽക്കുന്നത് ചില പിമ്പുകൾ ആയിരിക്കും, "ലഡ്ക്കി ചാഹിയെ?" എന്നാണ് ആദ്യത്തെ ചോദ്യം, അതു അവോയ്ഡ് ചെയ്തു മുന്നോട്ടു പോകുമ്പോൾ അടുത്ത ആളുടെ ചോദ്യം ടിക്കറ്റ് വേണോ എന്നായിരിക്കും... ഇതൊക്കെ ഒഴിവാക്കി നേരെ ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ഗോവക്കു തിരിച്ചുപോകാൻ സ്ലീപ്പർ ഉണ്ടോ എന്ന് ചോദിച്ചു. ജനറൽ മാത്രമേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ എന്നാൽ അതു മതി എന്നു പറഞ്ഞു ഞാൻ ഒരു ആയിരത്തിന്റെ നോട്ട് നീട്ടി. അപ്പോൾ എന്റെ അടുത്തു വന്ന മാന്യമായി വസ്ത്രം ധരിച്ച ഒരാൾ സ്ലീപ്പർ ടിക്കറ്റ് ശെരിയാക്കിത്തരാം എന്നു പറഞ്ഞു. കൗണ്ടറിൽ ഇരിക്കുന്ന ആളോട് ഇയാൾ എന്തോ മറാഠിയിൽ സംസാരിക്കുകയും, കൗണ്ടറിലെ ആൾ കണ്ണു കൊണ്ടു ഒരു അർദ്ധ സമ്മതവും തന്നതു കൊണ്ട് ഞാൻ കരുതി അയാൾ ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ആണെന്ന്. അങ്ങനെ അയാളുടെ പിന്നാലെ ചെന്ന് ബുക്ക് ചെയ്യാൻ ഐഡി കൊടുക്കണം എന്നു പറഞ്ഞത് കൊണ്ട് എന്റെ ഐഡി കാർഡ് കൊടുത്തു, പൈസ ടിക്കറ്റ് കൈയിൽ കിട്ടിയിട്ടെ തരൂ എന്നു ഞാൻ വാശി പിടിച്ചത് കൊണ്ടു അയാൾ ഓഫീസിനകത്തു കയറി രണ്ട് മിനുറ്റിനകം ടിക്കറ്റുമായി വന്നു, ടിക്കറ്റ് മടക്കി പിടിച്ചു കൊണ്ട് ആയിരത്തി ഇരുനൂറു കൊടുക്കാൻ ആവശ്യപ്പെട്ടു, 300 രൂപയോളം ഉള്ള ടിക്കറ്റിനു ആണ് അത്രയും ആവശ്യപ്പെടുന്നത്. ഞാൻ കൂടിവന്നാൽ 500 തരാനെ പറ്റൂ എന്നു പറഞ്ഞപ്പോൾ ഐഡി കാർഡ് തിരിച്ചു തരില്ല എന്നായി അയാൾ..അവസാനം ഒരു 700 രൂപ എന്നു പറഞ്ഞു ടിക്കറ്റ് വാങ്ങി വായിച്ചു നോക്കിയപ്പോൾ അതു നൂറു രൂപയോളം വരുന്ന ജനറൽ ടിക്കറ്റ്. സംസാരം ചെറിയ പിടിവലിയോളം എത്തി...അപ്പോഴാണ് അടുത്ത കഥാപാത്രത്തിന്റെ രംഗപ്രവേശം..ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ..അയാളുടെ നിർദ്ദേശം പറഞ്ഞ എഴുനൂറു കൊടുത്തു സ്ഥലം കാലിയാക്കാൻ..പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഭീഷണിയുടെ സ്വരം...വളരെ വിഷമത്തോടെ ഞാൻ മനസ്സിലാക്കി അയാളും ഈ ചതിയുടെ ഒരു ഗുണഭോക്താവ് ആണെന്ന്. ചുറ്റും ഉള്ള ലോകം മുഴുവൻ ചതിയുടെ ഒരു മായാവലയം ആണെന്ന് മനസ്സിലാക്കി ഒരു പോക്കറ്റിൽ വച്ചിരുന്ന 500 രൂപ കൊടുത്തു ടിക്കറ്റും ഐഡി കാർഡും വാങ്ങി തടിതപ്പി.

അപ്പോൾത്തന്നെ കൗണ്ടറിൽ പോയി ടിക്കറ്റ് ക്യാൻസൽ ചെയ്തു(60 രൂപയോ മറ്റോ കിട്ടി) ബസ് സ്റ്റാൻഡിൽ പോയി ഗോവക്കുള്ള വോൾവോയിൽ കയറി. അന്നുണ്ടായ സംഭവങ്ങൾ എപ്പോ ഓർത്താലും എനിക്ക് തല പെരുക്കും..നാടകമേ ഉലകം...

#Corsica #Ajaccio #Cargese

 ജീവിത സായാഹ്നത്തിൽ എവിടെയെങ്കിലും അടിഞ്ഞു കൂടി പിൽക്കാല ജീവിതം സമാധാനത്തോടെ ജീവിക്കണം എന്ന് ചിന്തിക്കുക ആണെങ്കിൽ കേരളം അല്ലാതെ വേറെ മനസ്സിൽ സ്വപ്നം കാണുന്ന സ്ഥലങ്ങൾ ഗോവയും, കോർസിക്കയും ആണ്. സ്വപ്നം കാണാൻ കാശ് ഒന്നും കൊടുക്കണ്ടല്ലോ..

ഗോവയിലെ നാലു വർഷങ്ങൾ നാല് ദിവസങ്ങൾ പോലെ ആയിരുന്നു..ഇത് വരെ ജോലി ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം (ലണ്ടൻ ഒക്കെ എന്ത്!)..പറഞ്ഞു വന്നത് വേറെ ഒന്നും അല്ല, കോർസിക്കയിൽ ഒരു മാസം ഇന്ത്യൻ ഗവണ്മെന്റ്, ഫ്രഞ്ച് ഗവണ്മെന്റ്_ചിലവിൽ അടിച്ചു പൊളിച്ചു ജീവിക്കാൻ പറ്റിയ ദിവസങ്ങൾ ശെരിക്കും അമൂല്യമായവ തന്നെ ആയിരുന്നു.
ഫ്രഞ്ച് അധീനതയിൽ ഉള്ള കോർസിക്ക എന്ന ദ്വീപ് പർവതങ്ങൾ നിറഞ്ഞ ഒരു സുന്ദരഭൂമി ആണ്. മെഡിറ്ററേനിയൻ കടലിനോട് ചേർന്ന് കിടക്കുന്ന ഈ ദ്വീപ് വളരെ ഉന്നതമായ സ്ഥാനങ്ങളിൽ നിന്ന് വിരമിച്ചു വന്നു സെറ്റിൽ ചെയ്യുന്നവരുടെ ഒരു പറുദീസ ആണ്. എന്നാൽ യുവത്വം തുളുമ്പുന്ന ട്രെക്കിങ് പാതകളും, ഡൈവിംഗ് ബീച്ചുകളും നിറഞ്ഞ ഒരു സ്ഥലം..
അന്ന് സംഭവിച്ച മറക്കാനാകാത്ത ഒരു സംഭവം ഞാൻ ഇവിടെ കുത്തിക്കുറിക്കട്ടെ..
സമ്മർ സ്കൂളിൽ പങ്കെടുക്കാൻ സ്കോളര്ഷിപ് കിട്ടി ഇന്ത്യയിൽ നിന്ന് പാരീസിലേക്കും അവിടെനിന്നു കോർ്സിക്കയിലേക്കും പറക്കുന്നതിനു മുന്നേ കിട്ടിയ അറിയിപ്പ് പ്രകാരം എന്റെ താമസം കടൽ തീരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 30 മിനിറ്റ് നടന്നു എത്താവുന്ന ദൂരത്തിൽ ഉള്ള ഒരു ഗ്രാമത്തിൽ ആണെന്നതിനാലും, ആ 30 മിനിറ്റ് നടക്കേണ്ടത് ഒരു കാടിനുള്ളിൽ കൂടി ആണെന്നതിനാലും ഒരു ടോർച്ച് വാങ്ങിക്കാൻ ഓർത്തിരുന്നെങ്കിലും സമയപരിമിതി മൂലം പറ്റിയില്ല. അവിടെ ചെന്ന് ആദ്യ ദിവസം കുറച്ചു പേർ ഉള്ള കൂട്ടമായി നടന്നത് കൊണ്ട് വഴിയെ പറ്റി ഏകദേശ ധാരണ കിട്ടി. റോഡ് ഇല്ല, ഒരു ഭാഗത്തു വലിയ താഴ്ച ഉള്ള, മറു ഭാഗത്തു വന്യമൃഗങ്ങൾ ഒക്കെ ഉള്ള കട്ടപിടിച്ച കാടും ഉള്ള ഒരു നാ(കാ)ട്ടു പാത.
പക്ഷെ അവിടെ സമ്മർ സമയത്തുള്ള ഒരു കാര്യം എന്താണെന്നു വച്ചാൽ ഏകദേശം രാത്രി 9 മണി വരെ ഒക്കെ നട്ടുച്ച പോലെ തന്നെ ആയിരിക്കും. ചൂടുള്ള സമയം ആയതിനാൽ ബ്രേക്ക് ടൈം മിക്കവാറും കടൽ വെള്ളത്തിൽ ചെന്ന് നീന്തൽ ആയിരുന്നു പ്രധാന ഹോബി. കൂടെ ഉള്ള മദാമ്മമാർ ആണെങ്കിൽ അതെ വേഷം ഇട്ടു വന്നു ക്ലാസ്സിൽ ഇരിക്കുകയും ചെയ്യും. നമ്മൾ മാത്രം "പെണ്പിള്ളേർക്കെന്താ സിമ്പിൾ ഡ്രസ്സ് ധരിച്ച പുരുഷന്മാരെ ഇഷ്ടമല്ലേ, ഡോണ്ട് ദേ ലൈക്!" എന്ന മാതിരി കമ്പ്ലീറ്റ് ഫോർമൽ വിഡ്ഢിവേഷത്തിൽ ആയിരുന്നു പലപ്പോഴും, ആദ്യത്തെ സമ്മർ സ്കൂൾ അല്ലേ, അടുത്തതിൽ ഞാൻ കലക്കും എന്ന് ഡ്രസ്സ് വാങ്ങി പായ്ക്ക് ചെയ്ത നിമിഷത്തെ പ്രാകി കൊണ്ടു സമാധാനിച്ചു.
അങ്ങനെ ഒരു ദിവസം ക്ലാസ് കഴിഞ്ഞു പുറത്തു വന്നപ്പോൾ ഞാൻ ചെയ്തു കൊണ്ടിരുന്ന റിസർച്ചിൽ താല്പര്യം തോന്നി വിശ്വപ്രശസ്ഥ ശാസ്ത്രജ്ഞൻ ആയിരുന്ന പീറ്റർ ലിസ് ചെറിയ ഒരു ലഘുഭക്ഷണം വിത്ത് വൈൻ കഴിക്കാൻ ക്ഷണിച്ചു. അന്ന് സംസാരിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല, എന്ന് മാത്രമല്ല പുറത്തു വന്നപ്പോൾ അത് വരെ കത്തിക്കൊണ്ടിരുന്ന സൂര്യൻ ലൈറ്റ് ഓഫ് ചെയ്ത പോലെ ഡിം എന്ന് ഇരുട്ടാക്കി കളഞ്ഞു. കൈയിൽ ആണെങ്കിൽ ടോർച്ചും ഇല്ല, രണ്ടും കല്പിച്ചു നടന്നു ഒരു സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ലാത്ത വഴിയിലൂടെ. അന്ന് പോരാത്തതിന് അമാവാസിയോ മറ്റോ ആയിരുന്നെന്ന് തോന്നുന്നു. കാട്ടു പന്നിയുടെയോ മറ്റോ ശബ്ദം കേട്ട് കുറച്ചു ദൂരം ഓടിയതായി ഓർക്കുന്നു. ഏകദേശം ഒരു മണിക്കൂറോളം ദിക്കറിയാതെ നടന്നു കാണും..ഞാൻ താമസിച്ചിരുന്ന വില്ലേജിന്റെ മറുഭാഗത്തു ചെന്ന് കയറി..എന്തായാലും ആ ഒരു മണിക്കൂർ ശെരിക്കും കാഴ്ചയില്ലാത്ത ഒരാളെ പോലെ അലഞ്ഞു തിരിഞ്ഞു റൂമിൽ എത്തിയപ്പോൾ എനിക്ക് തോന്നി ശെരിക്കും നമ്മൾ ദൈവം എന്ന് പേരിട്ടു വിളിക്കുന്ന പോലെ ഒരു ശക്തി, ഒരു എനർജി എവിടെയൊക്കെയോ ഉണ്ടെന്ന്....






Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails